പേജുകള്‍‌

2019 ജൂൺ 9, ഞായറാഴ്‌ച

 

    വിജ്ഞാന സമ്പാദനത്തിനുള്ള  ആത്യന്തികമായ  വഴി വിദ്യാഭ്യാസമാണ്. വിദ്യ  അഥവാ  അറിവ്  സമ്പാദിക്കുക  എന്നത്  സാധാരണമായ  ഒന്നായി മാറിക്കഴിഞ്ഞു. ഇന്ന് നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസത്തിനു വൻ പ്രാധാന്യമാണുളളത്. ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരുടെ എണ്ണം അനുദിനം സമൂഹത്തിൽ വർദ്ധിച്ചു വരുന്നു. വർഷങ്ങക്കു  മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശുഷ്കമായിരുന്നെങ്കിൽ ഇന്ന് സമൂഹത്തിൻറെ മുക്കിലും മൂലയിലും വിദ്യാഭ്യാസസ്ഥാപനങ്ങളാണ്.സ്കൂളുകളും കലാലയങ്ങളും ഏറെ വർദ്ധിച്ചുകഴിഞ്ഞു. 
         എന്താണ്  വിദ്യാഭ്യാസത്തിൻറെ   ലക്ഷ്യം? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം നൽകിവരുന്ന നമ്മുടെ സമൂഹത്തിൽ തൊഴിൽ,കരിയർ,പഠനം എന്നിവയൊക്കെ  വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം തന്നെയാണ്. പക്ഷേ  അവയൊന്നും അത്യന്തികമായ ലക്ഷ്യമല്ലെന്നുമാത്രം. അറിവ് സമ്പാദി ക്കുന്നതുകൊണ്ട് തനിക്ക് വലിയ ഉദ്യോഗം ലഭിക്കണമെന്ന് പല വിദ്യാർത്ഥികളും തങ്ങളുടെ   ലക്ഷ്യമായി  കരുതാറുണ്ട്‌. വേറെ ചിലർ വിജ്ഞാന സമ്പാദനം തൻറെ നാളത്തെ നല്ലൊരു കരിയറിനുവേണ്ടിയുള്ള ചവിട്ടുപടിയായി കാണുന്നു . ജീവിത്തിന്റെ കഷ്ടപ്പാടുകളിൽ  നിന്ന് തനിക്കൊരു മോചനം ലഭിക്കാൻ തന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്താൻ പണം  സമ്പാദിക്കാനുള്ള വഴിയായി വിദ്യാഭ്യാസത്തെ കാണുന്നവരും ഇവിടെയുണ്ട്. ധനവും തൊഴിലും കരിയറും മറ്റും വിദ്യാഭ്യാസത്തിൻറെ  ലക്ഷ്യമല്ല. നേട്ടങ്ങളാണെന്നതാണ് സത്യം. ഒരാൾ  അറിവ്  സമ്പാദിക്കുന്നതിലൂടെ ലക്ഷ്യമാക്കേണ്ടത് വ്യക്തി സംസ്കരണമാണ്. മികച്ച സ്വഭാവം കൈവരിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിൻറെ   ലക്ഷ്യം.
              എങ്കിൽ മാത്രമേ വിദ്യാർത്ഥികൾ അറിവ് നേടിയതുകൊണ്ട്‌ സമൂഹത്തിന് നേട്ടമുണ്ടാവുകയുളളൂ. അല്ലാതെ  കുറെ അറിവുകൾ നേടിയിട്ട് അതുകൊണ്ട് സമൂഹത്തിന് പ്രത്യേകഗുണമൊന്നും ലഭിക്കുന്നില്ല. നല്ല വ്യക്തിയാവാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ടോ ? ബി ടെക്കും ,എം ടെക്കും ,പിജിയും ,എംഎഫിലും നേടിയവർ മയക്കുമരുന്നിന്റെയും മദ്യപാനത്തിൻറെയും അടിമകളായി അധപ്പധിക്കുമ്പോൾ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക വിദ്യാ കലാലയമായ എൻ. ഐ.ടി വിദ്യാർത്ഥി അർഷാദാണു മയക്കുമരുന്നിന് പണം നൽകാതിരുന്നതിന് തന്നെ നൊന്തു പ്രസവിച്ച മാതാവിനെ കൊല്ലാൻ മാത്രം കരളുറപ്പുണ്ടായത്. തന്റെ കൂടെ പഠിക്കുന്ന  വിദ്യാർത്ഥിയെ ചില നിസ്സരകാ ര്യത്തിന്റെ പേരിൽ കൊന്നുകളയാൻ ലെജിൻ വർഗീസിന് സാധിച്ചതെങ്ങനെയാണ് ? എൽ.കെ.ജി വിദ്യാർത്ഥിയെ 12 വയസ്സുകാരൻ പീഡിപ്പിച്ചുകൊല്ലുവാൻ മാത്രം ക്രൂരനാവാൻ കഴിഞ്ഞതെങ്ങനെ ? ഇതാണ് ലക്ഷ്യം മറന്ന് ലക്ഷ്യത്തെ മോഹിച്ച് നാം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിൻറെ പരാജയം.
             കത്തുന്ന ഹൈഡ്രജനും കത്താൻ സഹായിക്കുന്ന ഓക്സിജനും 2:1 എന്ന അനുപാതത്തിൽ കൂടിച്ചേർന്നാൽ വെള്ളമുണ്ടാക്കാമെന്ന് ക്ലാസ്സുകളിൽ പഠിച്ച് പ്രാക്ടിക്കലുകൾ ചെയ്ത് ഗ്രേഡുകൾ വാരിക്കൂട്ടാൻ നാം മുൻപിലാണ്. എന്നാൽ സ്വന്തം സഹപാഠി ദാഹം കൊണ്ട് വലയുമ്പോൾ ഒരിറ്റ് ദാഹജലം നൽകാൻ നാം മറക്കുന്നതെന്തേ?
           
        പുതു തലമുറകയ്ക്ക്  ചോദ്യങ്ങളുണ്ട് !

മുസ്‌ലിം സമുദായത്തിലെ നവതലമുറയെ  കുറിച്ചുള്ള ശബാബ് കവർ സ്റ്റോറി  വേറിട്ട വായനാ നുഭാവമായി .ഒരു  പക്ഷെ സമീപ കാലത്ത് ആദ്യമായിട്ടാണ് ഒരു മുസ്ലിം പ്രസിദ്ധീകരണം സമുദായത്തിലെ യുവതലമുറയുടെ പ്രശ്നങ്ങളെ വിലയിരുത്തുന്നത് .മുസ്ലിം യുവതക്ക് അവരുടെതായ പ്രശ്നങ്ങളുണ്ട് ,സാമ്പ്രദായിക  സംഘടന പ്രവർത്തനശൈലിയോട്  അവർക്ക് വിയോജിപ്പുകളുണ്ട് .പല സംഘടനകളും  അവരെ ഗൗനികുന്നെയില്ല , അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങളെ  കണ്ടതായി പോലും നടികുന്നില്ല .അതു കൊണ്ട് തന്നെയാണ് ഈയുള്ളവൻ അടകമുള്ള യുവതലമുറ സംഘടനരഹിത മുസ്ലിംസമുദയമെന്ന പോസ്റ്റിനു ലൈകും കമന്റും അടികുന്നത് .തങ്ങൾ ജീവിച്ച കാലമല്ല പുതുതലമുറയുടെതെന്നും അവർ സാങ്കേതിക വിദ്യയുടെയും സമൂഹ്യമാധ്യമങ്ങളുടെയും നടുവിലാണ് ജീവികുന്നതെന്നും കവലകളിലെ തെറിവിളി  പ്രസംഗങ്ങളോട്  അവർക്ക് താല്പര്യമില്ലെന്നും  സമുദായ നേതൃത്വം മനസ്സിലകേണ്ടാതുണ്ട് .അതിനാൽ തന്നെ അവരുടെ ചോദ്യങ്ങളെ ഇനിയും അവഗണികാനവിലെന്ന്‌  സമുദായ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയുക തന്നെ വേണം .കവർ സ്റ്റോറി തയ്യാറാകിയ  ഷബീരിനും ചർച്ചയിൽ പങ്കെടുത്ത് നവ തലമുറയുടെ വികാരം  പങ്കുവെച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ 

കാത്തിരിക്കാം അടുത്ത വിവാദത്തിനായി

                      കാത്തിരിക്കാം അടുത്ത             വിവാദത്തിനായി



ഒടുവിൽ യതീം ഘാന വിവാദവും കെട്ടടങ്ങി.സമീപകാലത്തായി മുസ്‌ലിം സമുദായം വിവാദങ്ങളുടെ ഇഷ്ട്ട തോഴൻമാരായി മാറിട്ടുൻണ്ട്, അല്ല ചിലർ ബോധപൂർവ്വം അതിനു ശ്രമിക്കുന്നുണ്ട്.സവർണ്ണ മനോഭാവം പുലര്ത്തുന്ന മാധ്യമങ്ങളാനിതു പിന്നിലെന്ന് സുമദായം ഇനിയെൻന്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.ഇവയിൽ സ്വാതന്ത്ര സമരത്തിനു മുന്നിൽ നടന്ന പത്രങ്ങളലടക്കം ഉണ്ടെന്നതാണ് എറെ സങ്കടകരം .ചെറിയ പിഴവാണെന്കിൽ കൂടി അതിന് മുസ്‌ലിം ടച്ച്‌ ഉണ്ടെങ്കിൽ പർവതികരിച് വിവാദമാക്കാൻ ശ്രമിക്കുന്നത് ഇത്തരം മാധ്യമളുടെ സ്ഥിരം അജണ്ടയാണ്.ഒരു സമുദായത്തിനെ ഇങ്ങനെ അന്യവത്കരികാൻ ആത്യന്തികമായി രാജ്യത്തിൻെറ മതേതരത്വത്തെയാണ് തകിടം മറിക്കുകയെന്നിവർതിരിച്ചറിയുന്നില്ല .
ഇത്തരം മാധ്യമങ്ങളെ സ്വീകരണമുറികളിൽ നിന്ന് പുറംതള്ളാൻ സമുദായം തയ്യാറുണ്ടോ എന്നതാണ് ചോദ്യം .അതല്ല ഇനിയും ഇത്തരം മാധ്യമളെ ചുമലിലേററാനാണ്സമുദായം തുനിയുന്നതെങ്കിൽ നമുകിനിയും കാത്തിരിക്കാം അടുത്ത വിവാദത്തിനായി.തിരകഥകൾ അണിയറയിൽ റെഡിയായതിനാൽ വിവാദങ്ങളിനിയും വരാതിരിക്കില്ല !.

2015 ജനുവരി 17, ശനിയാഴ്‌ച

കോഴിക്കോട് നഗരത്തിലൊരു കലോത്സവ രാവ്


ചില ഓർമ്മകൾ മനസ്സിനെ വല്ലാതെ കൊതിപ്പിക്കും,പിന്നെയും പിന്നെയും അത് തന്നെ മനസ്സ് ഓർത്തുകൊണ്ടിരിക്കും.ഇന്നലെ ഞങ്ങൾക്ക്,ഞങ്ങൾ എന്ന് പറഞ്ഞാൽ പഴയ ഫാറൂക്ക് കോളേജ് കെമിസ്ട്രി  ടീമിന് .കലോത്സവം കാണാനെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങി മാനഞ്ചിരയിൽ സൊറ പറഞ്ഞിരുന്നത് ,തട്ടു കടയില കയറി ചായകുടിച്ചത് (ബില്ല് പിന്നെ പൈസകാരനായ യാസീൻ തന്നെ കൊടുത്തു !)അതും കഴിഞ്ഞു രാ വെറും വരെ കലോത്സവ നഗരിയിൽ ചുറ്റി തിരിഞ്ഞത് , നാലുകൊല്ലം കഴിഞ്ഞു വീണ്ടും വിരുനെത്തിയ കലൊൽസവതെ വിജയിപിക്കാൻ പാടുപെടുന്ന കോഴികൊട്ടുകാരെ കണ്ടത് ,അതിനിടയിലും എന്തും തനികാദ്യം എന്ന് പറഞ്ഞു മത്സരിക്കുന്ന മീഡിയ യുടെ വെപ്രാളം കണ്ടു ചിരിച്ചത് .കലോത്സവ നഗരിയിൽ കാണികളെ കയ്യിലെടുക്കാൻ അടികുറിപ്പ് മത്സരവും മറ്റുമായി നടക്കുന്ന പത്രങ്ങളുടെ സ്ററാളുകളിൽ കയറിയിറങ്ങി ഭാഗ്യം പരീഷിച്ചത്

അതിനിടയിലും ലഹരികെതിരെ യുള്ള msm ചേഞ്ച്‌ എക്സ്പൊ കാണാൻ മറനില്ല അങ്ങനെ ഒത്തിരി ഒത്തിരി കാഴ്ചകൾ

പിന്നെ മാവൂർ റോഡിലൂടെ നടന്ന് പുതിയ സ്റ്റാൻഡിൽ എത്തി  നല്ലൊരു രാവ് സമ്മാനിച്ചതിന് നന്ദി പറഞ്ഞു പിരിഞ്ഞത്

നല്ല  സൌഹൃദങ്ങൾ ജീവിതത്തിൽ നല്ല അനുഭവങ്ങൽ സമ്മാനികുമെന്നു തിരിച്ചരിയുകായിരുന്നു ഇന്നലെ ഞാൻ ......... .........

2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

നൊബെൽ സമ്മാനത്തിൻറെ രാഷ്ട്രീയം


ഈ വർഷത്തെ നൊബെൽ സമ്മാന൦ ഇതിനകം
തന്നെ ഏറെ ചർച്ച ചെയ്യപെട്ടു കഴിഞ്ഞു .അതിൽ " ഇന്ത്യകാരനായ ഹിന്ദുവിനും പകിസ്താൻ കാ രിയായ മുസ്ലിമിനും "കിട്ടിയ സമാധാനത്തിനുള്ള പുരസ്കരമായിരുന്നു  ശ്രദ്ധേയം .നോബെൽ സമ്മാനത്തിൽ കൃതൃമായ ചില താത്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നവിമർശനത്തെ സാധൂകരികുന്നതാണ് മലാലയും സത്യാർഥിയും പങ്കിട്ടെടുത്ത ഈ വർ ഷത്തെ അവാർഡും .താലിബാൻറെ ആക്രമണത്തെ വകവെക്കാതെ വിദ്യഭ്യാസത്തിനുവേണ്ടി നിലകൊണ്ട മലാലയും ബാലവേലക്കെതിരെ പോരാടിയ സത്യാർഥിയും സമാധാനത്തിനുള്ള പുരസ്കാരത്തിന് അർഹരാവുന്നതെങ്ങനെ?
ഇതിനകം തന്നെ അധിനിവേശ ശക്തികളുടെ കണ്ണിലുണ്ണിയായി മാറിയ മലാലക്ക് ഒറ്റക്ക് അവാർഡ്‌ നൽകിയാൽ ഉയരുന്ന വിമർശനങ്ങളെ ഇല്ലാതാക്കാനാണ് ഭാരതീയർക്കു പോലും പരിചയമില്ലാതിരുന്ന സത്യാർഥിയെ കൂട്ടുപിടിച്ചത് .ഒരു ഭാഗത്ത് തങ്ങളുടെ ആശ്രിതവാത്സല്യരെ അവാർഡു കൊണ്ടു മൂടുകയും മറുഭാഗത്ത്‌ തങ്ങൾ നേരെ ചോദ്യമുയത്തുന്നവരെ നിഷ്കാസനം ചെയ്യുന്ന  അധിനിവേശ തന്ത്രമാണ് നൊബെലിൽ പോലും ഒളിഞ്ഞിരികുന്നത് .അതു തന്നെ യാണ് മലാലയിൽ  നിന്ന് നബീലയിലെകുള്ള ദൂരവും !
ഫേസ് ബുക്കിൽ കണ്ടൊരു പോസ്റ്റിൽ പറഞ്ഞ പോലെ അധിനിവേശ ശക്തികളുടെ അതിക്രമത്തിനു  നേരെ കണ്ണടച്ചതിനാൽ മലാലക്ക്നോബല് കിട്ടി.ഇനിയിപ്പോയെങ്കിലും പ്രതികരികമല്ലോ , അങ്ങനെയെങ്കിലും  ആ പുരസ്കാരമൊന്നു അന്വർഥമാവട്ടെ!

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

പുതിയ ബാലകൌതുകവും പഴയകൂട്ടുകാരനും                                                   
മുജാഹിദ് സമ്മേളന നഗരിയിൽ ബാലകൌതുകം ഓർ മ്മപതിപ്പ് പുറത്തിറങ്ങുന്നു എന്നുകേട്ടപ്പോൾ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരുന്നത്‌ .ചെറുപ്പത്തിൽ മാസാമാസം കൌതുകത്തെ  കാത്തിരിക്കുമായിരുന്നു. ക്യാപ്റ്റൻ ലുബ്ബുവും cid ലാലും കുശലന്റെ  കൌശലങ്ങളും ഇക്കയും കുട്ടനും എല്ലാമടങ്ങിയ  ബാലകൌതുകം നല്ല വായനകളെ സമ്മാനിച്ചിരുന്നു .ഓർമ്മ ശരിയാണെങ്കിൽ രണ്ടു  മൂന്ന് വർഷം കൌതുകം എൻറെ  അടുത്ത ചങ്ങാതിയായിരുന്നു . അതിനിടയിൽ  ഒരു വർഷികപ്പതിപ്പും  കൌതുകം പുറത്തിറക്കിയിരുന്നു . മുജീബ് റഹ്മാൻ കിനാലൂർ ആയിരുന്നു എഡിറ്റർ .ഇതിനിടെ 2002 ലെ സംഘടന പിളര്പ്പ് കൌതുകം നിന്നു പോകാൻ ഹേതുവായി .അവസാനമായി വന്ന കൌതുകം ഇന്നും ഓർമ്മയിലുണ്ട് .അതോടെ വീട്ടിൽ പിന്നെ മലർവാടി സ്ഥാനം പിടിച്ചു .നിഷ്കളങ്ങരായ കൊച്ചു കൂട്ടുകാര്കിടയിൽമാന്ത്രികകഥകളുടെ പേരു പറഞ്ഞ് തിന്മ വിതക്കുന്ന  ബാലരമകളും മാജിക് എന്നപേരിൽ അയാർത്ഥ ലോകത്തിലേക്ക് ബാല്യത്തെ നയിക്കുന്ന  ബാലഭൂമികൾക്തുമിടയിൽ നന്മയുടെ കൈത്തിരിയായിരുന്നു കൌതുകം.അത് നിന്നതോടെ തിന്മാകല്കിടയിലെ  ബദലുകൾ ഇല്ലാതെ  പോയി .ഇന്നിപ്പോ  മേൽപറഞ്ഞ രമകളും ഭൂമികളും പഴയത് പോലെ രംഗത്തുണ്ട് .അവര്കിടയിൽ മലർവാടിപോലുള്ളവയാണ്  ഓരാശ്വാസം. സത്യത്തിൽ  കൌതുകതിന്റെ  സ്പേസ്  ഇന്നുമുണ്ട് . അതിനാൽ  കൌതുകം പുനപ്രസിദീകരികാനുള്ള msm നീക്കം ഊർജ്ജിതമാക്കുക.നമ്മുക്ക്   വീന്ഡെടുക്കാം (  ഇ.അ). ഏതായാലും ഓർമ്മ പ്പതിപ്പ്  ഉഷാറായി .ലുബ്ബുവിനെയും ലാലിനെയും പുതിയ തലമുറക്ക് ബോതിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കൌതുകത്തിന്റെ പുനപ്രസിദീകരണത്തിന് ഈ  പഴയ കൂട്ടുകരട്നെ എല്ലാ പിന്തുണയും  വാഗ്ദാനം ചെയ്യുന്നു . 

                         ഫാസിൽ നടുവണ്ണൂർ